30/12/2023
തലശ്ശേരിയുടെ പൈതൃകം സൂക്ഷിക്കുന്ന കടല്പാലത്തിനോട് ചേർന്ന് യൂറോപ്യൻമാർ നിർമ്മിച്ച കെട്ടിടത്തിൽ 3 വർഷക്കാലം മലയാള സാഹിത്യം പഠിച്ച ഞങ്ങളുടെ കോളജ്ജ് കാലം വളരെ മനോഹരമായിരുന്നു, അറബികടലിൻ്റെ തിരകൾ തഴുകിയ കാറ്റിനോടൊപ്പം തകഴിയും, ബഷീറും, എം മുകുന്ദനും, എം ടിയും, പത്മ നാഭനും, ഒ വി വിജയനും, സാറാ ജോസഫും, തുടങ്ങി മലയാള സാഹിത്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സാഹിത്യ കാരന്മാരുടെ പുസ്തകങ്ങളോട് കൂട്ടുകൂടി സൗഹൃദം പങ്കു വെച്ച വിദ്ദ്യാർത്ഥികൾ, ലൈബ്രറിയും, ഡിബേറ്റൂം, സാഹിത്യ സമാജങ്ങളുമായി ഞങ്ങളുടെ 3 വർഷക്കാലം അവിസ്മരണീയമാക്കി തന്നു ക്രൈസ്റ്റ് കോളജ്. ആദ്യ ദിവസങ്ങളിൽ കടൽ ഭിത്തിയിൽ വന്നിടിക്കുന്ന തിരയുടെ മുഴക്കം പിന്നീട് സൗഹൃദത്തിൻ്റെ താളത്തിനൊപ്പം അലിഞ്ഞു തീർന്നു, കോളജ്ജിൻ്റെ മറു ഭാഗത്തെ ജനാലയിൽ കൂടെ നിറമുള്ള കണ്ണാടി ജനാലകൾ പിടിപ്പിച്ച ഗസലിൻ്റെ ഈണമൊഴുകുന്ന നീളൻ കോലായികൾ ഉള്ള വലിയ മുസ്ലീം തറവാട് വീടുകൾ കാണാം, ആ വീടുകൾക്ക് മനസിൽ എന്നും മൈലാഞ്ചി മൊഞ്ച്. 2014 ലെ സുനാമി മുന്നറിയിപ്പ് വന്ന ആദ്യ ദിവസം ക്ലാസ് മുറികളിൽ ഇരുന്ന ഞങ്ങൾക്ക് പെട്ടന്ന് അവധി തന്നു വീട്ടിലോട്ട് വരാൻ ഇറങ്ങി ബസ്സിൽ കയറിയപ്പൊൾ ഭീതിയോടെ ഞങ്ങളൊന്ന് തിരിഞ്ഞു നോക്കി ഞങ്ങളുടെ സൗഹൃദത്തിനും കളിചിരികൾക്കും താളമായിരുന്ന ആ തിരമാലകൾ ലോകത്തെ വിഴുങ്ങാൻ വെമ്പി നിൽക്കുന്ന വാർത്തകേട്ട ഞങ്ങൾക്ക് അങ്ങകലെ ചക്രവാളത്തോളം പരന്ന് കിടക്കുന്ന ആ നീല ജലാശത്തോട് അന്നാദ്യമായി വല്ലാത്ത ഒരു ഭയം തോന്നി. ഒരു പാട് ദിവസത്തെ അവധിക്ക് ശേഷം സുനാമി ഭീതി വിട്ടൊഴിഞ്ഞ് ഞങ്ങൾ വീണ്ടും കയറിയത് ക്രൈസ്റ്റ് കോളജ്ജിൻ്റെ പുതിയ ആ വലിയ കോൺക്രീറ്റ് കെട്ടിടത്തിലേക്കായിരുന്നു, എന്നാലും കോളജ്ജ് കാലത്തിൻ്റെ ഓർമകളിൽ എന്നും മനോഹരമായ കടലും കടൽപാലവും ഗസലിൻ്റെ ഈണവും തടികൾ പാകിയ ആ കെട്ടിടങ്ങളൂം മാത്രം