12/11/2014
1976-ലെ അടിയന്തിരാവസ്ഥക ്കാലത്തെ ഒരു ദിവസത്തിലാണ് സിനിമ തുടങ്ങിയത്. ആദ്യത്തെ ഷോട്ട് തന്നെ, സ്ക്രീനിൽ നിന്ന് ഇറങ്ങി വന്ന് , എ ന്റെ ചെവിയിൽ മന്ത്രിച്ചു, “തെറ്റിദ്ധരിക്കണ്ട. നീ കാണാൻ പോകുന്നതാണ് അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമ” ! അതെ. ഞാൻ കണ്ടു, യാതൊരു കുറ്റപ്പെടുത്തലുകളും അർഹിക്കാത്ത വളരെ മികച്ചൊരു സിനിമ ! “ബിഗ് ബി” യ്ക്കു ശേഷം, അതിൽ
നിന്നും പുറത്തിറങ്ങാൻ സാധിക്കാതെ, അതേ ടോണിൽ തുടർച്ചയായി 3 ചിത്രങ്ങൾ കൂടി സംവിധാനം ചെയ്ത് ആവർത്തന വിരസത സൃഷ്ടിച്ച ഒരു സംവിധായകന്റെ സ്വയം തിരിച്ചറിവ്. മികച്ചൊരു
ഛായാഗ്രാഹകനും കൂടിയായ, തന്റെ ശക്തി എത്രത്തോളമാണെന്നും, നല്ലൊരു തിരക്കഥയ്ക്ക് ഒരു സിനിമയിൽ എത്രത്തോളം പോസിറ്റീവ് സ്വാധീനം ചെലുത്താൻ കഴിയുമെന്നും, അമൽ നീരദ് എന്ന ക്രാഫ്റ്റ്സ്മാൻ മനസ്സിലാക്കിയ ചിത്രമാണ് “ഇയ്യോബിന്റെ പുസ്തകം”.
കഥ
1900-1946 കാലഘട്ടത്തിലെ, കൊളോണിയൽ
വാഴ്ചക്കാലത്തെ മൂന്നാറും, അവിടത്തെ ജനജീവിതവും ആണ് ചിത്രത്തിന്റെ പ്രധാന വിഷയം. സായിപ്പ് എൽപ്പിച്ചിട്ടു പോയ ഭൂമിയിൽ നാടൻ സായിപ്പുമാർ നടത്തുന്ന ഭരണവും, രക്തബന്ധത്തിന് പോലും വില നൽകാതെ പണത്തിനും, പെണ്ണിനും പിറകേ പോകുന്ന ഒരു കൂട്ടം ക്രൂരരായ മനുഷ്യരും, അവർക്കിടയിൽ പിറന്നു വീണിട്ടും മനസ്സിൽ ഒരുപാട് നന്മ സൂക്ഷിക്കുന്ന നല്ലവരും ഒക്കെ ചേർന്ന് അവിടെ പല തരത്തിലുള്ള ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അത് സ്വാഭാവികമായ ജനജീവിതത്തിന് ഒരുപാട് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. അതിലൂടെ ഒരുപാട് പേർക്ക് ജീവഹാനി സംഭവിക്കുന്നു. ഒടുവിൽ നന്മ ജയിക്കുകയും, അതിലൂടെ എല്ലാം നല്ല രീതിയിൽ അവസാനിക്കുകയും ചെയ്യുന്നു. ബലം
അമൽ നീരദ് എന്ന സംവിധായകനും, ഛായാഗ്രാഹകനുമാണ് ചിത്രത്തിന്റെ പ്രധാന ബലം. അപാര ട്രീറ്റ്മെന്റ് ആയിരുന്നു ചിത്രത്തിലുടനീള ം. ഓരോ ഷോട്ടും മനോഹരം ! “വെറുതെ” എന്ന രീതിയിലോ, “കിടക്കട്ടെ ഇങ്ങനൊന്ന്” എന്ന രീതിയിലോ ഒരു
ഫ്രെയിം പോലും കാണാൻ കഴിഞ്ഞില്ല. തുടക്കം മുതൽ ഒടുക്കം വരെയും,
ദൃശ്യഭംഗി അതിന്റെ പാരമ്യതയിലായിരു ന്നു. ഗോപൻ ചിദംബരം എന്ന തിരക്കഥാകൃത്തിനാണ് ബലത്തിൽ രണ്ടാം സ്ഥാനം. യാതൊരു പിഴവുകളും ഇല്ലാതെ, പഴയകാല ചരിത്രമാണ് സംഗതിയെങ്കിലും ഒരു രീതിയിലും ആവർത്തന വിരസത അനുഭവപ്പെടാതെ, തികച്ചും ചടുലമായ ശൈലിയിൽ തയ്യാറാക്കപ്പെട്ട തിരക്കഥ എന്നത് ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്. മൂന്നാം സ്ഥാനം ഫഹദ് ഫാസിൽ എന്ന നടന് അവകാശപ്പെട്ടതാണ്. തികച്ചും അച്ചടക്കത്തോടു കൂടി, അസൂയാവഹമായ പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. എണ്പതുകൾക്കൊടുവിലും, തൊണ്ണൂറുകളുടെ തുടക്കത്തിലും കമൽഹാസനിൽ കാണാൻ കഴിഞ്ഞിരുന്ന ഒരു തരം സിനിമാ അഭിനിവേശം, അല്ലെങ്കിൽ വല്ലാത്തൊരു വെറി, അത് ഈ ചിത്രത്തിലൂടെ ഫഹദ് ഫാസിലിൽ കാണാൻ കഴിഞ്ഞു.
ഇനിയും ഏറെ പോകാനുണ്ടെങ്കിലും, ഈ കാണുന്നതൊക്കെയു
ം പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് പ്രധാനം. തികച്ചും നെഗറ്റീവായ ഒരു കഥാപാത്രമായി ജയസൂര്യയെത്തിയപ ്പോൾ ആ നടനോടുള്ള ബഹുമാനം ഒരുപാട് വർദ്ധിക്കുകയാണ്. ഹോളിവുഡ് നിലവാരത്തിലുള്ള സമീപനമാണ് അതെന്ന് ജയസൂര്യ മനസിലാക്കുന്നു എന്നതാണ് വാസ്തവം. ലാൽ എന്ന
നടനെ സംബന്ധിച്ച്, ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ “ഇയോബ്” എന്നത് ഒരു
ഈസി ജോലിയായിരുന്നു. കാരണം, ഇത്തരം കഥാപാത്രങ്ങള അദ്ദേഹത്തിൽ സുരക്ഷിതമാണ്. പത്മപ്രിയ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. വളരെ വ്യത്യസ്തമായ കഥാപാത്രമാണ്, അതിലും വ്യത്യസ്തമായി പുള്ളിക്കാരി അഭിനയിച്ച് ഫലിപ്പിച്ചത്. അഭിനേതാക്കളിൽ മറ്റുള്ളവരെല്ലാം തന്നെ വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെ എഴുന്നേറ്റ് നിന്നുള്ള കയ്യടിയ്ക്ക് അർഹനാണ് കലാസംവിധായകൻ സാബു മോഹൻ. അസാധ്യം എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ വർക്ക്. ഡോൾബി അറ്റ്മോസ്റ്റ് സ്പെഷ്യലിസ്റ്റ് തപസ് നായകിന്റെ സൗണ്ട് ഡിസൈൻ, പ്രവീണ് പ്രഭാകറിന്റെ എഡിറ്റിംഗ്, സമീര സനീഷിന്റെ വസ്ത്രാലങ്കാരം, മനോജ് അങ്കമാലിയുടെ മേയ്ക്ക് അപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു എന്ന് ശത്രുക്കൾ പോലും സമ്മതിച്ചു പോകും. നേഹ.എസ്.നായർ & ഗാബി പെരേര ടീം വളരെ മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയെങ്കിലും, ഗാനങ്ങൾ അത്ര കണ്ട് ഇമ്പ്രസീവ് ആയിരുന്നില്ല. പ്രേക്ഷകരോട്
അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമയാണ് “ഇയ്യോബിന്റെ പുസ്തകം”. വ്യക്തമായ തിരക്കഥയും, അതിലും വ്യക്തമായ കണ്സീവിങ്ങും സമ്മേളിച്ചതിലൂടെ, പ്രേക്ഷകർക്ക് ലഭിച്ച നല്ലൊരു ദൃശ്യവിരുന്നായ ഈ
ചിത്രം നിങ്ങളേവരെയും തൃപ്തിപ്പെടുത്ത ും എന്ന് 100% ഉറപ്പ്. ഇത്രയും മികച്ച രീതിയിൽ
ഛായാഗ്രഹണം നിർവ്വഹിക്കപ്പെട്ട വേറെയൊരു സിനിമയും അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. തീയറ്ററിൽ കേട്ടത്
“അപ്പൊ, ലതാണ് കാര്യം. സ്വന്തം കീശയിൽ
നിന്നും പണം മുടക്കുമ്പോൾ , താനേ വരും കാര്യങ്ങൾ. അമ്പട കള്ളാ…”
റേറ്റിംഗ് : 4 / 5
Sabith