05/04/2015
"PACHALLA"
ചില കാര്യങ്ങൾ അങ്ങനെയാണ് , നമ്മൾ ആഗ്രഹിക്കാത്തത് നടക്കും ... മനസ്സിൽ കൊണ്ട് നടന്ന ചില മോഹങ്ങൾ സഫലമാകാതെ പോകും..
അതായിരുന്നു അസറുന്റെ ജീവിതത്തിലും സംഭവിച്ചത് .... +2 കഴിഞ്ഞ് ഇനി എന്ത് എന്നാ ചോദ്യത്തിനു മുൻപിൽ നമ്മൾ എല്ലാം പകച്ചു നിന്നപോൾ അവനു മാത്രം ഒരു ഉത്തരം ഉണ്ടായിരുന്നു .. കളിക്കണം.. കാലിൽ ബൂട്ട് അണിഞ്ജ് മമ്പാട് കോളേജ്ലെ ഗോൾ വലകൾ നിറയ്ക്കണം ....
പക്ഷെ അവന്റെ ആ ആഗ്രഹത്തിന് മുൻപിൽ അവൻ തോറ്റു ... ഒരു വിജയത്തിലേക്കുള്ള തോൽവി .. അങ്ങനെ മറ്റുപലരെയും പോലെ വീട്ടുകാരുടെ ആഗ്രഹസാഫലികരനത്ത്തിനായി അവനും എഞ്ചിനീയറിംഗിലേക്ക് വന്നു ......
ഉപ്പയുടെ ഉറച്ച നിലപാടും രഷീദലി എന്നാ അവന്റെ കോച്ചിന്റെ രെക്കമെന്റെഷനും കൂടിയായപ്പോ അണ്ടർ 16, കേരള ഫുട്ബോൾ പ്ലയെർ ആയിരുന്ന അസറു mea കോളേജ്ലേക്ക് വന്നു...
മനസിലെ ആഗ്രഹം നിറവേറിയിലലെങ്ങിലും ഇവിടെയും അവനെ കാത്തിരുന്നത് വിശാലമായ കളിസ്ഥലം ആയിരുന്നു, കോളേജ് ടീമിന് വേണ്ടി b-zone ടൂർണമെന്റിൽ കളിച്ചുകൊണ്ട് അവൻ തുടക്കം കുറിച്ചു... പിന്നീട അങ്ങോട്ട് അവന്റെ നാളുകള ആയിരുന്നു...
ആദ്യ നാളുകളിൽ ആര്ക്കും അവനെ പരിജയം ഉണ്ടായിരുന്നില്ല, സ്പോട്സിനോട് താല്പര്യം ഉള്ളവർ പറയുന്നത് കേൾക്കാം അസറു ഗോൾ അടിച്ചെന്നു അതായിരുന്നു അവനെ കുറിച്ചുള്ള ആദ്യ പരിജയം... ഫസ്റ്റ് ഇയർ എക്സാം എഴുതാതെ മമ്പാട് കോളേജിലേക്ക് പോകാനൊരുങ്ങിയ അവനെ വിധി വീണ്ടും ചതിച്ചു, അതോടെ അവന്റെ കലാലയ ജീവിതം ചില ടൂർണമെന്റുകൾ മാത്രമായി മാറി ..
പിന്നെ മെല്ലെ മെല്ലെ അവൻ ഞങ്ങളിൽ ഒരാളായി മാറി .
അവന്റെ ബൂട്ടിന് മുൻപിൽ മറ്റെല്ലാം നിശ്പ്രബമാവുകയായിരുന്നു.. മൈതാനത്ത് നിറഞ്ഞു കളിച്ച അവനിലേക്ക് അധികം വൈകാതെ കോളേജ് ടീം ക്യാപ്ടൻ എന്നാ പദവി കൂടെ ചർത്തപെട്ടു ...അങ്ങനെ 3rd ഇയറിൽ അവൻ ക്യാപ്ടൻ ആയ അവനെ പതിയെ എല്ലാരും അറിയാൻ തുടങ്ങി... കോളേജിൽ നടന്ന pegsaga ടൂർണമെന്റിൽ അവൻ എടുത്ത ഫ്രീ കിക്ക് അവനിലെ പ്രതിഭയുടെ തെളിവായിരുന്നു.
മാറ്റങ്ങൾ ഓരോന്നായി വന്നു ചേർന്നപ്പോൾ mea യിലേക്ക് കായികഅധ്യാപകനായി ഷെബീർഅലി സർ വന്നു, അതോടെ ഒരു പുത്തൻ ഉണർവിലേക്ക് മാറുകയായിരുന്നു mea യുടെ കായിക സ്വപ്‌നങ്ങൾ... ക്യാമ്പും ട്രെയിനിങ്ങും ഒക്കയായി മൈതാനം നിറഞ്ഞു ... ആയിടെയ്ക്കാന് വീണ്ടും ഒരു ബി-zone മത്സരം വന്നത് അതും നടന്നത് അവന്റെ സ്വപ്നമായിരുന്ന മമ്പാട് വച്ചും .
മത്സരങ്ങൾ ഓരോന്നായി ജയിച്ചു കയറി quater ഫൈനലിൽ എതിർ വശത്ത് ഫുട്ബോൾ ന്റെ രാജാക്കന്മാരായ മഞ്ചേരി nss അതുവരെ കളം നിറഞ്ഞു കളിച്ച ഹഫിസിനും ചെയ്യാൻ ഒന്നും ഉണ്ടായിരുന്നല്ല, അന്നത്തെ 90 മിനുട്ടും അസറുവിന്റെ സ്വന്തമായിരുന്നു... അറ്റാക്കിങ്ങും ഡിഫൻസും ഒരുപോലെ കളിച്ച അവനായിരുന്നു ആ കളിയിലെ പ്ലേമേക്കർ, അന്ന് ചരിത്രത്തിൽ ആദ്യമായി മഞ്ചേരി nss ഒരു എഞ്ചിനീയറിംഗ് കോളേജിനോട് തോറ്റു, ഇനി ആ ചരിത്രം ആവർത്തിക്കനമെങ്ങിൽ അസറു എന്നാ പ്രതിഭ ഒന്നുടെ ജീവിക്കണം mea യുടെ മണ്ണിൽ ...
നമുക്കെല്ലാം ഫുട്ബോൾ ഒരു ലഹരി ആയിരുന്നപ്പോൾ അത് അവനു ജീവന ആയിരുന്നു, അത്രയതികം അവൻ സ്നേഹിച്ചിരുന്നു ഫുട്ബോൾനെ .4th ഇയർൽ സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് 45 വാര അകലെ നിന്ന് അവൻ എടുത്ത ഫ്രീകിക്ക് ഗോൾ വലയും തകർത്തു കടന്നു പോയപ്പോൾ pegsaga യും നമുക്ക് അന്യമാല്ലതായി... അന്നവിടെ വച്ച് അവൻ പറഞ്ഞു ഇനി കളിയ്ക്കാൻ ഞാനില്ലെന്നു,,
ഒരു ഫുട്ബോളർ ആയി ഉയരങ്ങൾ കീഴടക്കേണ്ട അവൻ മറ്റുള്ളവർക്ക് വേണ്ടി അന്നുപേക്ഷിച്ചത് അവന്റെ സന്തോഷം കൂടിയായിരുന്നു.. പിന്നെ എത്ര നിർബധിച്ചിട്ടും അവൻ അവൻ ബൂട്ട് അണിഞ്ഞിട്ടില്ല..
കോളേജിനു വേണ്ടിയും ഹൂസിയേരസി നു വേണ്ടിയും ഒട്ടനവദി വിജയങ്ങൾ നേടിത്തന്ന ഇ പ്രതിഭയ്ക്ക് evergreen performer എന്നാ ഒരു മൊമെന്റോ മാത്രമേ പകരം നല്കാൻ ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നുള്ളു.....